സി . പി . ജെ . (CPJ) യുടെ സുരക്ഷാ മുന്നറി യി പ്പുകള്‍ : കൊ റോ ണ വൈ റസ് മഹാ മാ രി റി പ്പോ ര്‍ട്ട് ചെ യ്യുമ്പോ ള്‍

PEDRO PARDO / AFP

2020 മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന (WHO), കോവിഡ്-19 (നോവല്‍ കൊറോണ വൈറസ്) നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ സ്ഥിതികൾ ക്രമാനുഗതമായി പരിണമിക്കുകയാണ്. കോവിഡ് -19 നെതിരായ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് വേഗം കൈവരുകയും കൊറോണ വൈറസിന്റെ പല വകഭേദങ്ങള്‍ കണ്ടെത്തുകയും ഒക്കെ ചെയ്യുന്ന ആഗോള സാഹചര്യത്തില്‍ രാജ്യങ്ങളില്‍ ചിലത് യാത്രാ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഇളവു വരുത്തുകയോ, അല്ലെങ്കില്‍ കര്‍ക്കശമാക്കുകയോ ഒക്കെ ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മഹാമാരിയെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ജനങ്ങളെ അറിയിക്കുകയെന്ന സുപ്രധാന ദൗത്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. കമ്മിറ്റി ടു പ്രൊട്ടക്ട്  ജേണലിസ്റ്റ് (CPJ) ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച്  പല രാജ്യങ്ങളിലും അധികാരികള്‍ സ്വതന്ത്ര്യമായി റിപ്പോര്‍ട്ടു നല്‍കുന്നതിനെ തടയുകയും  വിവരങ്ങള്‍ ലഭ്യമാക്കാതിരിക്കുകയും  ചെയ്തിട്ടുണ്ട്. സിപിജെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് അവര്‍ വലിയ സമ്മര്‍ദ്ദവും സംഘര്‍ഷങ്ങളും നേരിടുന്നു എന്നതാണ്. അതുമാത്രമല്ല, പലപ്പോഴും യാത്ര ചെയ്യുമ്പോഴും അഭിമുഖങ്ങള്‍ തയ്യാറാക്കുമ്പോഴും ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അവസ്ഥ കാരണവും മാധ്യമ പ്രവര്‍ത്തകര്‍ കൂടുതലായി രോഗ ബാധിതരാകാന്‍ സാധ്യത ഏറെയാണ്. ഈയിടെ ഇറങ്ങിയ സിപിജെ യുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് പോലെ, മാധ്യമ പ്രവര്‍ത്തകര്‍ക്ക് പല വെല്ലുവിളികളും നേരിടേണ്ടി വരുന്നു. അവര്‍ക്ക് കോവിഡ് കാരണം അവരുടെ ജിവിതോപാധി തന്നെ നഷ്ടമാകുന്നു, അവര്‍ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു.

ലോകാരോഗ്യ സംഘടന (WHO) യും  പ്രാദേശിക ആരോഗ്യ സംവിധാനങ്ങളും നല്‍കുന്ന ഏറ്റവും പുതിയ ഉപദേശങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ബോധവാന്മാരാകേണ്ടതുണ്ട്.  രോഗ വ്യാപനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവലംബിക്കാവുന്ന സുരക്ഷിതവും വിശ്വാസ്യതയുമുള്ളതുമായ വിവര സഞ്ചയമാണ് ജോണ്‍സ് ഹോപ്കിന്‍സ് യുണിവേഴ്‌സിറ്റി കൊറോണവൈറസ് റിസോഴ്‌സ് സെന്റര്‍ .

സുരക്ഷിതരായി ഇരിക്കുന്നത്

അന്താരാഷ്‌ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളോ സുരക്ഷിത മാനദണ്ഡങ്ങളോ അടിക്കടി മാറുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്നോ അല്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ തന്നെയോ ഏല്‍പ്പിക്കുന്ന  ചുമതലകള്‍ മാറ്റപ്പെടാം.

യു. എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷൻ (CDC) ന്റെ നിഗമനത്തില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരില്‍ നിന്നും വൈറസ് വ്യാപനം സാധ്യമാണ്. ഇക്കാര്യം മാധ്യമ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ മനസ്സിലാക്കണം. എന്നു മാത്രമല്ല, യേല്‍ മെഡിസിന്‍ പറയുന്നത് പ്രകാരം, ഒരോ പ്രതിരോധ മരുന്നും  വൈറസിന്റെ വകഭേദങ്ങളെ വ്യത്യസ്തമായ രീതിയിലാണ് പ്രതിരോധിക്കുന്നത്. അതുകൊണ്ട് തന്നെ മുഖാവരണം ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ്-19 മായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

കോവിഡ്-19 നെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവർ സുരക്ഷ ഉറപ്പു വരുത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:

ജോലിക്ക് പോകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടത്

മാനസികാരോഗ്യ ക്ഷേമം

മാനസികാരോഗ്യം

 കോവിഡ് -19 മഹാമാരി റിപ്പോര്‍ട്ടു് ചെയ്യുമ്പോള്‍ പരിചയ സമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ പോലും തളര്‍ന്നു പോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നാണ് ഓക്‌സ്‌ഫേഡ് സര്‍വകലാശാലയിലെ റോയ്‌ട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  പഠനം വ്യക്തമാക്കുന്നത്. എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ഈ സാഹചര്യവുമായി പൊരുത്തപ്പെടുന്നതെന്ന കാര്യം മാനേജ്‌മെന്റ്  സ്ഥിരമായി ഉറപ്പു വരുത്തണം. അവര്‍ക്ക്  ആവശ്യമായ അവസരങ്ങളില്‍ വേണ്ട  പിന്തുണയും നിര്‍ദ്ദേശങ്ങളും നല്‍കുകയും വേണം.

കോവിഡ്- 19 ബാധിക്കപ്പെട്ട സ്ഥലത്തു നിന്നോ ലോക്ഡൗണ്‍ നിലവിലുള്ള പ്രദേശത്തു നിന്നോ റിപ്പോര്‍ട്ടു ചെയ്യുമ്പോഴുണ്ടായേക്കാവുന്ന  മാനസികാകാഘാതത്തെക്കുറിച്ച് ആലോചിക്കുക. ഇത്തരം അവസരങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശ്രയിക്കാവുന്ന വിവരങ്ങള്‍ അടങ്ങിയ ശേഖരമാണ് ഡാര്‍ട്ടിന്റെ സെന്റര്‍ ഫോര്‍ ജേണലിസം ആന്റ് ട്രോമ. കോവിഡ്- 19 റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍  മാനസികാരോഗ്യുമായി ബന്ധപ്പെട്ട് അനുവര്‍ത്തിക്കേണ്ട ഏറ്റവും ഉചിതമായ രീതികള്‍ പ്രതിപാദിക്കുന്ന സിപിജെ (CPJ) യുടെ എമര്‍ജന്‍സി പേജും കാണുക.

പകരുന്നതും പകര്‍ത്തുന്നതും ഒഴിവാക്കുക

പല രാജ്യങ്ങളും സാമുഹ്യ അകലമോ ശാരീരിക അകലമോ പാലിക്കുന്നത് ഇപ്പോഴും ഉറപ്പുവരുത്തുന്നു. ഒരോ രാജ്യത്തും ഇതു സംബന്ധിച്ച് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അകലം വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. അപകട സാധ്യത കൂടുതലുള്ള മേഖലയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെങ്കില്‍ അത്തരം മേഖലകളില്‍ താഴെ പറയുന്ന സ്ഥലങ്ങളുണ്ടെങ്കില്‍  അവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ എന്തെന്ന് മുന്‍കൂട്ടി മനസ്സിലാക്കുക. സംശയമുണ്ടെങ്കില്‍ ആ ഭാഗത്ത് പോകാതിരിക്കുക.

വൈറസ് ബാധ ഒഴിവാക്കുന്നതിനുള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍

മെഡിക്കൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (PPE)

ചെയ്യാന്‍ പോകുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിവിധ തരത്തിലുള്ള മെഡിക്കല്‍ പിപിഇ കിറ്റുകള്‍ ഉപയോഗിക്കേണ്ടി വരും. ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന ഗ്ലൗസുകള്‍, മുഖാവരണങ്ങള്‍, ശരീര കവചങ്ങള്‍, ഷൂ കവറുകള്‍ എന്നിവയാണവ.

പിപിഇ കിറ്റുകള്‍ ശരിയായ രീതിയില്‍ ധരിക്കുന്നതിനും അഴിച്ചു മാറ്റുന്നതിനും അതുമായി ബന്ധപ്പെട്ട ഏറ്റവും നല്ല മാതൃകകള്‍ തന്നെ അനുവര്‍ത്തിക്കണം.  സി.ഡി.സി (CDC) യുടെ പൊതുവായുള്ള മാര്‍ഗനിര്‍ദ്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പിപിഇ കിറ്റുകള്‍ അഴിച്ചു മാറ്റുമ്പോൾ പ്രത്യേകം ശ്രദ്ധ ചെലുത്തണം, കാരണം ഈ സമയത്ത് രോഗ വ്യാപന സാധ്യത ഏറ്റവും കൂടുതലാണ്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, ജോലിക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ വിദഗ്ദരുടെ നിര്‍ദ്ദേശം തേടണം

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ചില രാജ്യങ്ങളില്‍ നല്ല നിലവാരമുള്ള പിപിഇ കിറ്റുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടാകാമെന്നതാണ്.  അവ ലഭിക്കാനും ബുദ്ധിമുണ്ടാകാം. അതു കൊണ്ട് അവയുടെ ഉപയോഗം ക്ഷാമം ഉണ്ടാക്കാന്‍ ഇടയുണ്ട്

മുഖാവരണങ്ങള്‍

അടച്ചിട്ട ഇടങ്ങളിൽ നിന്നും പൊതു ജനങ്ങളുടെ ഇടയില്‍ നിന്നും അപകട സാധ്യത ഏറെയുള്ള സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്ന മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് മുഖാവരണങ്ങള്‍ ശരിയായി ധരിക്കുകയെന്നത് പ്രധാനമാണ്. അടച്ചിട്ട ഇടങ്ങളിൽ വൈറൽ ശ്വസന തുള്ളികളുടെ 

സാന്നിധ്യം മറ്റുള്ള ഇടങ്ങളെക്കാള്‍ കൂടുതലാവാന്‍ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ അപകട സാധ്യതയും കൂടുതലാണ്.
ശരിയായി അല്ല ധരിക്കുന്നതെങ്കില്‍ മുഖാവരണങ്ങള്‍ തന്നെ രോഗ ബാധിയ്ക്ക് ഇടയാക്കുമെന്ന കാര്യം ശ്രദ്ധിക്കണം. ലാന്‍സെറ്റിന്റെ പഠനം വ്യക്തമാക്കുന്നത് പടരാന്‍ സാധ്യതയുള്ള വൈറസുകള്‍ ഏഴ് ദിവസം വരെ സര്‍ജ്ജിക്കല്‍ മാസ്‌കില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയുന്നത് മുഖാവരണം ധരിച്ച് മുഖം തൊടുന്നതോ, മുഖാവരണങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതോ വൈറസ് ബാധയ്ക്ക് കാരണമായേക്കുമെന്നാണ്.

മുഖാവരണം ധരിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:

ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കല്‍

ഇലക്ട്രിക്ക് ഉപകരണങ്ങൾ വൃത്തിയാക്കൽ

ഇലക്ട്രിക്ക് ഉപകരണങ്ങള്‍ ശുദ്ധമാക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളാണ് താഴെ പറയുന്നത്. വൃത്തിയാക്കാന്‍ തുടങ്ങുന്നതിന് മുമ്പ് നിര്‍മ്മാതാക്കളുടെ ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണാമായി ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം:

ഡിജിറ്റല്‍ സുരക്ഷ

കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ പല തരത്തിലുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകാറുണ്ട്. അവ പ്രതിരോധ കുത്തിവെയ്പ്പുകളെ എതിര്‍ക്കുന്നവരില്‍ നിന്നോ, മുഖാവരണം ധരിക്കുന്നതിനെ എതിര്‍ക്കുന്നവരില്‍ നിന്നോ ആകാം. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗങ്ങള്‍ സി.പി.ജെ. (CPJ) പ്രസിദ്ധീകരിച്ചിട്ടുണ്ട്

ജോലിക്കിടയിൽ നേരിടേണ്ടിവരുന്ന കുറ്റകൃത്യങ്ങളും സുരക്ഷയും

അന്താരാഷ്ട്ര യാത്രകള്‍

യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്ര എന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. വിദേശ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ടിങ്ങിനുള്ള അവസരം ഉണ്ടാകുന്നതെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്:

ജോലിക്ക് ശേഷം

രോഗ ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ചെയ്യേണ്ടത്

ഭൗതികവും മാനസികവും അതുപോലെ ഡിജിറ്റല്‍ സുരക്ഷയ്ക്കായുള്ള നിര്‍ദ്ദേശങ്ങളാണ്  സി.പി.ജെ. (CPJ) യുടെ സേഫ്റ്റി കിറ്റ് നല്‍കുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങളും തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു

[എഡിറ്ററുടെ കുറിപ്പ്:  ഈ മാര്‍ഗ നിര്‍ദ്ദേശം ഫെബ്രുവരി 10, 2020 നാണ് പ്രസി്ദ്ധീകരിച്ചത്. മുകളിലെ പ്രസിദ്ധീകരണ തീയതി ഏറ്റവും അവസാനം പ്രസി്ദ്ധീകരിച്ച ദിവസത്തെ കുറിക്കുന്നു.]

Exit mobile version